അസഹിഷ്ണുത
അഴിഞ്ഞു തുടങ്ങിയ തലപ്പാവിൽ
കൈവെച്ചമർത്തി അയാൾ
സീറ്റിനുവേണ്ടി പരതിക്കൊണ്ടിരുന്നു
അപ്പോൾ മാത്രം തല പുറത്തേക്കിട്ട്
ഞാൻ യാത്രയാസ്വദിച്ചു
കൈക്കുള്ളിലെ ചൊറി
ഒരിക്കൽ മാത്രം കണ്ടപ്പോൾ
മനം പിരട്ടി ഞാൻ അകന്ന് നടന്നു
പണം വാരിത്തന്നിട്ടും
കാവിയുടുത്തത് കൊണ്ട് മാത്രം
ഞാനവനെ ആട്ടി വിട്ടു
നിഷ്കളങ്കതയുടെ തൊപ്പി ധരിച്ച
മനുഷ്യനെ കണ്ട്
ആക്സിലേറ്ററിൽ ആഞ്ഞ് ചവിട്ടിയ
അതേ ഞാൻ തന്നെയാണ്
സ്ഥലം ഇല്ലാഞ്ഞിട്ടും
കാവിക്കാരന് ഇടമൊരുക്കിയത്
രക്തത്തിന്റെ പാടുണങ്ങാത്ത
വർഗീയതയുടെ ചീട്ടെടുത്ത്
ഞാൻ പലതായിക്കീറി, അതിൽ നിന്ന്
വെറുപ്പ് ഇഴഞ്ഞിറങ്ങി
।നബീൽ എൻ.പി ഒളവട്ടൂർ।
No comments